തുടർച്ചയായി വൈദ്യുതി നിശ്ചലം : തോട്ടയ്ക്കാട്ടുകരയിൽ വൈദുതി ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ച് പ്രതിഷേധം
രാത്രി തുടർച്ചയായി മണിക്കൂറുകളോളം വൈദ്യുതി നിശ്ചലമായപ്പോൾ വൈദ്യുതി ഓഫീസിനു മുന്നിൽ വർണം വിതറുന്ന പടക്കം പൊട്ടിച്ച് നാട്ടുകാരുടെ പ്രതിഷേധം.രാത്രി 9.30 നും 10.30 നും ഇടയിൽ തവണയായി 17...Read more
രോഗിക്ക് സീറ്റ് നൽകിയില്ല | KSRTCക്ക് 30,000 രൂപ പിഴ
കെ.എസ്.ആര്‍.ടി.സി ബസില്‍ രോഗിയായ യാത്രക്കാരന് സീറ്റ് നല്‍കാത്തതും സ്റ്റോപ്പിലിറക്കാത്തതുമായ സംഭവത്തില്‍ ബസിനു 30,000 രൂപ പിഴയിട്ട് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍. തോട്ടശ്ശേരിയറ സ്വദേശി ...Read more
പട്ടാപ്പകൽ റോഡ് വെട്ടിപ്പൊളിച്ച് ആലുവയിൽ ജനത്തെ വലയ്ക്കുന്നു
ജനതിരക്കേറിയ ആലുവ റെയിൽവേ സ്റ്റേഷൻ റോഡിൽ പുതിയ കുടിവെള്ള പൈപ്പ് സ്ഥാപിക്കാനായി പട്ടാപ്പകൽ വാട്ടർ അതോറിറ്റി റോഡ് വെട്ടി പൊളിക്കുന്നത് വ്യാപാരികൾക്കും യാത്രക്കാർക്കും ദുരിതം തീർക്കുന...Read more
അബലയല്ല വനിത; കയ്യോങ്ങിയാൽ?
വനിത അബലയല്ല..തനിക്കുന്നേരെ കയ്യോങ്ങിയാൽ?കേരളത്തിലെ ഒരു പെട്രോൾ പമ്പ് ജീവനക്കാരിയോട് മോശമായി പെരുമാറിയ വാഹന ഉടമയെ പെട്രോൾ ജീവനക്കാരി ധീരയായി നേരിടുന്നു.Read more
വെടിക്കെട്ടപകടം; ഔദ്യോഗികമായി സ്ഥിരീകരിച്ചത് 13 മരണം
27.04.2026; 6.00PMതൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം സംബന്ധിച്ച് നിലവിലത്തെ വിവരങ്ങൾ.തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണപ്പെട്ടവരുടെ എണ്ണം 13 ആയി. അപകടത്തിൽ ചികിത്സയില...Read more
വണ്ടികൾ തമ്മിൽ ഉരസിയതിനെ തുടർന്ന് വണ്ടിയുടെ ചില്ലുടച്ചും ട്രക്ഡ്രൈവറെ മർദ്ദിച്ചും പോരടിച്ചവർ അവസാനം രമ്യതയിലെത്തി. ഇതോടെ കേസെടുക്കാതെ പൊലീസും പിൻവാങ്ങി
ആലുവ ദേശീയപാതയിൽ മുട്ടത്ത് കഴിഞ്ഞ ദിവസമായിരുന്നു സംഭവം. തിരുവല്ലയിൽ നിന്നും പഴനിയിൽ തീർത്ഥാടനത്തിനു പോയി മടങ്ങിവരികയായിരുന്നവർ സഞ്ചരിച്ച ടൂറിസ്റ്റ് ബസിൽ ട്രക്കർ ഉരസുകയായിരുന്നു. ഉരസിയ ട്രക്കർ നിർത്താതെ പോയി. തുടർന്ന് ബസിലുണ്ടായിരുന്നവർ പിന്തുടർന്ന് ട്രക്കറിൻറ ചില്ല് ഉടച്ചു. ഡ്രൈവറെയും സഹായിയേയും മർദ്ദിച്ചു. ഓടിക്കൂടിയ വഴിയാത്രക്കാർ ഇരുവാഹനങ്ങളും തടഞ്ഞിട്ട് പൊലീസിന് വിവരം നൽകി.
പൊലീസ് ബസിലെ മുഴുവൻ പേർക്കെതിരെയും കേസെടുക്കുമെന്ന് വ്യക്തമാക്കി. ബസും പിടിച്ചെടുത്തു തുടർന്നാണ് ഇരുകൂട്ടരും തമ്മിൽ മണിക്കൂറുകളോളം അനുരജ്ഞന ചർച്ച നടത്തിയത്. അവസാനം ട്രക്ക് ജീവനക്കാർക്ക് 30,000 രൂപ നൽകി പരാതി ഒഴിവാക്കുകയായിരുന്നു .