തുടർച്ചയായി വൈദുതിനിശ്ചലം; കോട്ടയ്ക്കാട്ടുകരയിൽ വൈദ്യുതി ഓഫീസ് ഉപരോധിച്ച് ജനം
തുടർച്ചയായി വൈദ്യുതി നിശ്ചലം കോട്ടയ്ക്കാട്ടുകരയിൽ ജനം വൈദ്യുതി ഓഫീസ് ഉപരോധിച്ചു.രാത്രി തുടർച്ചയായി മണിക്കൂറുകളോളം വൈദ്യുതി നിശ്ചലമായപ്പോൾ വൈദ്യുതി ഓഫീസിനു മുന്നിൽ വർണം വിതറുന്ന പടക...Read more
തുടർച്ചയായി വൈദ്യുതി നിശ്ചലം : തോട്ടയ്ക്കാട്ടുകരയിൽ വൈദുതി ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ച് പ്രതിഷേധം
രാത്രി തുടർച്ചയായി മണിക്കൂറുകളോളം വൈദ്യുതി നിശ്ചലമായപ്പോൾ വൈദ്യുതി ഓഫീസിനു മുന്നിൽ വർണം വിതറുന്ന പടക്കം പൊട്ടിച്ച് നാട്ടുകാരുടെ പ്രതിഷേധം.രാത്രി 9.30 നും 10.30 നും ഇടയിൽ തവണയായി 17...Read more
പൊലീസ് കർക്കശമായപ്പോൾ ആലുവയിൽ തെരുവിലടിച്ചവർ രമ്യതയിലായി
വണ്ടികൾ തമ്മിൽ ഉരസിയതിനെ തുടർന്ന് വണ്ടിയുടെ ചില്ലുടച്ചും ട്രക്ഡ്രൈവറെ മർദ്ദിച്ചും പോരടിച്ചവർ അവസാനം രമ്യതയിലെത്തി. ഇതോടെ കേസെടുക്കാതെ പൊലീസും പിൻവാങ്ങിആലുവ ദേശീയപാതയിൽ മുട്ടത്ത് കഴ...Read more
പട്ടാപ്പകൽ റോഡ് വെട്ടിപ്പൊളിച്ച് ആലുവയിൽ ജനത്തെ വലയ്ക്കുന്നു
ജനതിരക്കേറിയ ആലുവ റെയിൽവേ സ്റ്റേഷൻ റോഡിൽ പുതിയ കുടിവെള്ള പൈപ്പ് സ്ഥാപിക്കാനായി പട്ടാപ്പകൽ വാട്ടർ അതോറിറ്റി റോഡ് വെട്ടി പൊളിക്കുന്നത് വ്യാപാരികൾക്കും യാത്രക്കാർക്കും ദുരിതം തീർക്കുന...Read more
അബലയല്ല വനിത; കയ്യോങ്ങിയാൽ?
വനിത അബലയല്ല..തനിക്കുന്നേരെ കയ്യോങ്ങിയാൽ?കേരളത്തിലെ ഒരു പെട്രോൾ പമ്പ് ജീവനക്കാരിയോട് മോശമായി പെരുമാറിയ വാഹന ഉടമയെ പെട്രോൾ ജീവനക്കാരി ധീരയായി നേരിടുന്നു.Read more

കെ.എസ്.ആര്‍.ടി.സി ബസില്‍ രോഗിയായ യാത്രക്കാരന് സീറ്റ് നല്‍കാത്തതും സ്റ്റോപ്പിലിറക്കാത്തതുമായ സംഭവത്തില്‍ ബസിനു 30,000 രൂപ പിഴയിട്ട് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍. തോട്ടശ്ശേരിയറ സ്വദേശി മുഹമ്മദ് സൈനുദ്ദീന്‍ കോര്‍മത്തിന്റെ പരാതിയിലാണ് നടപടി. മുഹമ്മദ് സൈനുദ്ദീന്‍ തൃശൂര്‍ ആമ്പല്ലൂരില്‍ നിന്ന് മലപ്പുറം കൊളപ്പുറത്തേക്കാണ് ബസില്‍ കയറിയത്. ബസില്‍ കയറിയ ശേഷമാണ് ഇരിക്കാന്‍ സീറ്റൊഴിവില്ലെന്ന് മനസിലായത്. രോഗിയായതിനാല്‍ മൂന്നു മണിക്കൂര്‍ നിന്നുകൊണ്ടുള്ള യാത്ര ബുദ്ധിമുട്ടാണെന്ന് അറിയിച്ചപ്പോള്‍ കണ്ടക്ടര്‍ തൃശൂരില്‍ നിന്നും സീറ്റു കിട്ടുമെന്നറിയിച്ചു. തുടര്‍ന്ന് കൊളപ്പുറത്തേക്ക് ടിക്കറ്റെടുത്തു. തൃശൂരിലെത്തിയപ്പോൾ കുറേ സീറ്റുകള്‍ ഒഴിഞ്ഞതില്‍ ഒരു സീറ്റില്‍ പരാതിക്കാരന്‍ ഇരുന്നു. ബസ് പുറപ്പെട്ടപ്പോള്‍ ഒരു യാത്രക്കാരനെത്തി പരാതിക്കാരനോട് സീറ്റ് ഒഴിഞ്ഞുകൊടുക്കണമെന്നും അത് അദ്ദേഹം റിസര്‍വ് ചെയ്തതാണെന്നും അറിയിച്ചു. ബസ് കണ്ടക്ടറും സീറ്റൊഴിയാന്‍ ആവശ്യപ്പെട്ടു. അതിനിടയില്‍ മറ്റ് സീറ്റുകളില്‍ യാത്രക്കാര്‍ ഇരുന്നു കഴിഞ്ഞിരുന്നു. ഇതേതുടര്‍ന്ന് പരാതിക്കാരന്ന് നിന്ന് യാത്ര ചെയ്യേണ്ടി വന്നു. മാത്രമല്ല പരാതിക്കാരന് ഇറങ്ങേണ്ടിയിരുന്നത് കക്കാട് സ്റ്റോപ്പിലായിരുന്നു. സര്‍വീസ് റോഡിലൂടെ വാഹനം ഓടിക്കാതെ ദേശീയപാതയിലൂടെ വാഹനം ഓടിച്ചതിനാല്‍ പരാതിക്കാരന് കൂരിയാട് ഇറങ്ങാനേ സാധിച്ചുള്ളു. ഇതും പരാതിക്കാരന് പ്രയാസങ്ങള്‍ ഉണ്ടാക്കി. തുടര്‍ന്നാണ് ഉപഭോക്തൃ കമ്മിഷനില്‍ പരാതി നല്‍കിയത്.
തൃശൂരില്‍നിന്നും റിസര്‍വ് ചെയ്ത സീറ്റുകള്‍ സംബന്ധിച്ച കാര്യം പരാതിക്കാരനോട് പറയാതിരുന്നതും യാത്രക്കാരനെ സ്റ്റോപ്പിലിറക്കാതെ പോയതും സേവനത്തിലെ വീഴ്ചയാണെന്ന പരാതിക്കാരന്റെ ആക്ഷേപം ശരിവച്ചാണ് കമ്മീഷന്റെ വിധി. 25,000/ രൂപ നഷ്ടപരിഹാരവും 5,000/ രൂപ കോടതി ചെലവും 45 ദിവസത്തിനകം പരാതിക്കാരന് നല്‍കണമെന്നും അല്ലാത്ത പക്ഷം ഒപത് ശതമാനം പലിശയടക്കം നല്‍കണമെന്നും കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മിഷന്‍ വിധിച്ചു.