ആലുവയിൽ ആൽ മരം കാറിന് മുകളിലേക്ക് വീണു
ആലുവ ശാസ്താ ക്ഷേത്രത്തിരുന്നിലെ വർഷങ്ങൾ പഴക്കുള്ള ആൽ മരം റോഡിലൂടെ പോകുകയായിരുന്ന കാറിന്റെ മുകളിലേക്ക് വീണപ്പോൾഭാഗ്യം കൊണ്ട് ആർക്കും പരിക്കില്ലനഗരം വൈദ്യുതി വിഛേദിക്കപ്പെട്ടതിനാൽ കൂ...Read more
ആലുവയിൽ കനത്ത കാറ്റും മഴയും
ആലുവയിൽ കനത്ത മഴയും കാറ്റും.വേനലിന്റെ കടുത്ത ചൂടിന് തെല്ല് ആശ്വാസം നൽകി വൈകിട്ട് 5.20 ഓടെ മഴ പെയ്തത്.കനത്ത കാറ്റും ശക്തമായ ഇടിവെട്ടും ഇടിമിന്നലുമുണ്ടായി. ഏറെ നേരം വൈദ്യുതി കണക്ഷനും...Read more
ആലുവയിൽ കനത്ത കാറ്റും മഴയും
ആലുവയിൽ കനത്ത മഴയും കാറ്റും.വേനലിന്റെ കടുത്ത ചൂടിന് തെല്ല് ആശ്വാസം നൽകി വൈകിട്ട് 5.20 ഓടെ മഴ പെയ്തത്.കനത്ത കാറ്റും ശക്തമായ ഇടിവെട്ടും ഇടിമിന്നലുമുണ്ടായി. ഏറെ നേരം വൈദ്യുതി കണക്ഷനും...Read more
കനത്ത ചൂടിൽ വാഴകൾ ഒടിഞ്ഞു വീഴുന്നു
കനത്ത ചൂടിൽ വാഴക്കുലകൾ ഒടിഞ്ഞു വീഴുന്നു. അതുപോലെ വാഴയിലും ഒടിഞ്ഞുവീണ് കരിയുകയാണ്. ജുമൂലം വാഴയിലയ്ക്കും ക്ഷാമം രൂക്ഷമാക്കുന്നുRead more
തൃശൂർ കോടാലിയിൽ പാമ്പുകടിയേറ്റ് എട്ടുവയസുകാരൻ മരിച്ചു
തൃശുരിൽ കോടാലിയിൽ പാമ്പുകടിയേറ്റ് എട്ടുവയസുകാരൻ മരിച്ചു.കാവുങ്കൽ സിജോയുടെമകൻ ആൽ ജോയാണ് മരിച്ചത്.ആൽജോയും സഹോദരൻ അനോദും മുറിയിൽ അവശനിലയിൽ കിടക്കുകയായിരുന്നു. കടിച്ച പാമ്പ് മുറിയിൽ തന...Read more


കെഎസ്ആർടിസി ബസ് ഡ്രൈവറെയും , കണ്ടക്ടറെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. കീഴ്മാട് കുറ്റിക്കാത്തോട്ടത്തിൽ വീട്ടിൽ അമീർ ഷാ (21), തോട്ടുമുഖം മുതിരക്കോട് വീട്ടിൽ മുഹമ്മദ് റിസ്വാൻ (24) എന്നിവരെയാണ് ആലുവ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച പകൽ ചാലക്ക ഭാഗത്ത് വച്ച് ഇവർ ഓടിച്ചു വന്ന മോട്ടോർസൈക്കിൾ ബസ്സിനു കുറുകെ നിർത്തി ഡ്രൈവർ ഭാഗത്തുള്ള ഡോർ വലിച്ചു തുറന്നു ഡ്രൈവറെ ആക്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച കണ്ടക്ടർക്കും ആക്രമണത്തിൽ പരിക്കേറ്റു. ബസ്സിൻ്റെ ചാവിയും ഇവർ കൊണ്ടുപോയിരുന്നു. പിന്നീട് ഇവർ ഫോൺ ഓഫ് ചെയ്ത് ഒളിവിൽ പോവുകയായിരുന്നു.തുടർന്ന് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടന്ന അന്വേഷണത്തിൽ ഇവരെ ബന്ധു വീടുകളിൽ നിന്നാണ് പിടികൂടിയത്. സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഇവർ ഒളിവിൽ പോയത്. ഓടിച്ചിരുന്ന ഇരുചക്രവാഹനവും പോലീസ് ബന്തവസ്സിലെടുത്തിട്ടുണ്ട്. മുട്ടം ഭാഗത്തെ പമ്പിൽ വെച്ച് ഇതര സംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കാര്യത്തിന് ഇരുവർക്കും എതിരെ വേറെയും കേസ് നിലവിലുണ്ട്.അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ കെ ജി ഗോപകുമാർ, എസ് ഐ മാരായ ജോസ്സി എം ജോൺസൻ, ബി സുരേഷ് കുമാർ, സിപിഒ മാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, എം ഷാഹിൻ എന്നിവരാണ് ഉണ്ടായിരുന്നത്.
Advertisement