ആലുവയിൽ ഇരട്ട കൊലപാതക ശ്രമം പ്രതി പിടിയിൽ
ആലുവയിലെ ബാറിൽ വച്ചുണ്ടായ വാക്കുതർക്കത്തിനിടയിൽ രണ്ട് പേരെ കുത്തി കൊല്ലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പൊലീസ് പിടിയിലായിനിരവധി മോഷണ കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളപശ്ചിമബംഗ...Read more
ടയർ തകരാറിലായിട്ടും നിർത്താതെ ടോറസ് ആലുവയിൽ ഭീതി പരത്തി
ടയർ തകരാറിലായാലും സർവീസ് നടത്തുന്ന ടോറസുകൾ റോഡുകളിൽ ഭയമുളവാക്കുന്നു.ഇന്ന് ഉച്ചയോടെ ആലുവ പൊലീസ് സ്റ്റേഷൻ റോഡിലൂടെ അമിത വേഗതയിൽ പായുന്ന ടോറസിന്റെ പിന്നിലെ ഒരു ടയർ വളരെയേറെ പഞ്ചറായിരു...Read more
റേഡിയോളജി പഠിക്കാൻ പോയി എംഡി എം എ മുഖ്യ ഏജൻറായി
ബംഗളരുവിൽ റേഡിയോളജി പഠിക്കാൻ പോയ കൊല്ലം മുണ്ടയ്ക്കൽ വീട്ടിൽ അദ്വൈത ഇന്ന് കേരളത്തിലേക്ക് എം.ഡി.എം.എ കൊടുത്തയയ്ക്കുന്നവരിൽ പ്രധാനി. ബംഗളുവിൽ എം.ഡി.എം. എ ഉത്പാദിപ്പിക്കുന്നവരിൽ നിന്നു...Read more
അനധികൃത അവയവ ദാനം 3 പേർ പിടിയിൽ
വ്യാജ രേഖ ചമച്ച് അനധികൃത അവയവദാനം : റൂറൽ ജില്ലയിൽ മൂന്നുപേർ അറസ്റ്റിൽ.കുന്നത്തുനാട് കുമാരപുരം മോറക്കാല തടിയൻ വീട്ടിൽ സണ്ണി വർഗീസ് (56), ഭാര്യ സിനി വർഗീസ് (50), ചേലക്കുളം കവുങ്ങപ്പറ...Read more

കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മാറമ്പിള്ളി പള്ളിപ്രം പള്ളിക്കവല ഭാഗത്ത് നെടിയാൻ വീട്ടിൽ അജിംസ് (38) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം ജില്ലാ കളക്ടർ പ്രിയങ്ക ജി. ആണ് ഉത്തരവിട്ടത്. പെരുമ്പാവൂർ, ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകം, പിടിച്ചുപറി, മയക്ക് മരുന്ന് കേസ്, ദേഹോപദ്രവം, അതിക്രമിച്ച് കയറൽ, പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തൽ, സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യം തുടങ്ങി നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണ്. 2024 സെപ്റ്റംബറിൽ പെരുമ്പാവൂരിൽ വച്ച് ഷംസുദ്ദീൻ എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. കഴിഞ്ഞ ജനുവരിയിൽ പെരുമ്പാവൂർ പോലീസ് രജിസ്റ്റർ ചെയ്ത കവർച്ച കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. പെരുമ്പാവൂർ ഇൻസ്പെക്ടർ എൽ . അനിൽ കുമാർ, സബ്ബ് ഇൻസ്പെക്ടർമാരായ പ്രവീൺ പ്രകാശ്, ജോബി ജോർജ്ജ്, അസിസ്റ്റൻറ് സബ്ബ് ഇൻസ്പെക്ടർ കെ.ആർ സുധീർ, സിവിൽ പോലീസ് ഓഫീസർമാരായ എം.എച്ച് സുധീർ, പി.കെ ഹാരിസ് എന്നിവരാണ് അറസ്റ്റ് ചെയ്തത്.