ആലുവയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു
ആലുവയിൽ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരണമടഞ്ഞു.പറവൂർ ചേന്ദമംഗലം അറയത്തിൽ വീട്ടിൽ ഗോപാലകൃഷ്ണന്റെ മകൻ ഉണ്ണികൃഷ്ണനാണ് മരിച്ചത്. 35 വയസുണ്ട്.യു.സി. കോളേജ് പരിസരത്തുവച്ച് പുലർച്ചെ...Read more
പെരിയാറിലേക്ക് എടുത്തു ചാടിയ ആസാം സ്വദേശിയെ രക്ഷപ്പെടുത്തി
റെയിൽവേ നടപാലത്തിൽ നിന്നും പെരിയാറിലേക്ക് എടുത്തുചാടിയ യുവാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.ഇന്നലെ രാത്രി തുരുത്ത് റെയിൽവെ നടപ്പാലത്തിൽ നിന്നും എടുത്തു ചാടിയ ആസാം സ്വദേശി സുനിൽ സെൻവയെ...Read more
ആലുവ തോട്ടക്കാട്ടുകരയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി
ആലുവയിൽകഞ്ചാവ് ചെടി പിടികൂടിപത്ത് മാസത്തോളം വളർച്ച എത്തിയ ചെടികളാണ് എക്സൈസ് പിടികൂടിയത്ആലുവ തോട്ടക്കട്ടകര കവലയിൽഏകദേശം 9 മാസത്തോളം വളർച്ച എത്തിയ 10 ചെടികളാണ് എക്സൈസ് പിടികൂടിയത്.സ്...Read more
മതത്തിനകത്തെ യാഥാസ്ഥിതിക പണ്ഡിതർ ഇസ്ലാമിൻ്റെ വികസന ക്ഷമതയെ തകർക്കുകയാണെന്ന് പ്രമുഖ സിനിമാ പ്രവർത്തകൻ ഷുക്കൂർ വക്കീൽ അഭിപ്രായപ്പെട്ടു.
ആലുവയിൽ സംഘടിപ്പിച്ച ഫോറം ഫോർ ജെൻഡർ ഇക്വാലിറ്റി എമംഗ് മുസ്ലീംസ് സംഘടിപ്പിച്ച സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
ഇസ്ലാമിനെ കാലികമാക്കുന്നതിൽ മതത്തിലെ സ്ത്രീകളെ അംഗീകരിക്കുക എന്നത് കാലത്തിൻ്റെ ആവശ്യമാണ്
മുസ്ലീം വ്യക്തിനിയമം ലിംഗനീതിപരമായി പരിഷ്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പിന്തുടർച്ചാവകാശനിയമങ്ങളിൽ സ്ത്രീകൾക്കു തുല്യാവകാശം ഉറപ്പു വരുത്താൻ മുസ്ലീം ദമ്പതികൾ മതപരമായി നിർവ്വഹിച്ച വിവാഹം സ്പെഷൽ മാര്യേജ് ആക്ട് സെക്ഷൻ 15 പ്രകാരം റജിസ്ട്രർ ചെയ്യുന്നത് വ്യാപകമാക്കണമെന്ന് ആവശ്യപ്പെട്ടാണ് സംഗമം സംഘടിപ്പിച്ചത്.
. പ്രമുഖ മത പണ്ഡിതൻ മുജീബ് റഹ്മാൻ കിനാലൂർ മുഖ്യ പ്രഭാഷണം നടത്തി.
ലോകത്താകമാനം ഏകീകൃതമായ ഒരു ശരീഅത്ത് നിയമം നിലനിൽക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഖലീഫഉമറിൻ്റെ കാലത്ത് തന്നെ പ്രായോഗികമായ മാറ്റങ്ങൾ വന്നിട്ടുണ്ട്.
യുദ്ധാനന്തരസ്വത്ത് സൈനികർക്ക് അവകാശപ്പെട്ടതാണെന്നത് മാറ്റി
അത് ഭരണകൂടത്തിൽ നിക്ഷിപ്തമാക്കിയതും ക്ഷാമകാലത്ത് മോഷണത്തിനുള്ള കൈവെട്ട് പോലുള്ള ശിക്ഷകൾ മാറ്റിയതും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.
മാനവികതയുൾക്കൊള്ളുന്ന തത്വങ്ങൾക്കാണ് ഇസ്ലാം പ്രാധാന്യം കൊടുക്കുന്നത്. നീതി, കാരുണ്യം തുടങ്ങിയ അടിസ്ഥാന തത്വങ്ങളെ അവഗണിച്ച് അക്ഷരാർത്ഥത്തിലല്ല നിയമങ്ങൾ നിലനിൽക്കുന്നത്. മനുഷ്യരാശിയുടെ വികാസത്തോടൊപ്പം മാറ്റങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്നില്ലെങ്കിൽ നിയമം കാലഹരണപ്പെടും. ജീവൻ , സ്വത്ത് ,അഭിമാനം എന്നിവ പരിഗണിച്ചാകണം നിയമങ്ങൾ.
ഖണ്ഡിതതമായ വിധികളും കാലത്തിനു യോജിച്ച മാറ്റങ്ങൾ വരുത്താനുള്ള സാധ്യതകളുള്ള പ്രശ്നങ്ങളും ഖുറാൻകൈകാര്യം ചെയ്യുന്നുണ്ട്.
സൗദി അറബ്യയിലും ഇറാനിലും മൊറോക്കോയിലും ടുണീഷ്യയിലും ഈജിപ്തിലും ഒരേ ശരീ അത്ത് അല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പൊതുനന്മയും
നീതിയും ഉറപ്പാക്കുന്നതിനു വേണ്ടിയുള്ള ഭരണകൂടനിയമങ്ങൾ അനുസരിക്കുന്നതിൽ ഇസ്ലാമിൽ വിലക്കില്ല.
യുക്തിപരമായ വിശകലനം ഇസ്ലാമിൻ്റെ പാരമ്പര്യത്തിനകത്തുണ്ട്. എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുസ്ലീം വ്യക്തിനിയമ പരിഷ്കാരം എന്തിന് എന്ന വിഷയം ഫോർജെം ചെയർ പേഴ്സൺ ഡോ. ഖദീജ മുംതാസ് അവതരിപ്പിച്ചു മുസ്ലീം സ്ത്രീ അവകാശം: ഖുർആൻ നിലപാട് എന്ന വിഷയം ഡോ. അബ്ദുൾ ലത്തീഫും SMA വിവാഹറജിസ്ടേഷൻ്റെ പ്രസക്തി എന്ന വിഷയം നെജു ഇസ്മയിലും അവതരിപ്പിച്ചു. തുടർന്ന് SMA15 പ്രകാരം വിവാഹിതരായ ദമ്പതികളുടെ സംഗമവും അനുഭവവിവരണവും നടന്നു
അഡ്വ എം.കെ ഹഖ് സ്വാഗതവും അഡ്വ സ്മൈലി നന്ദിയും പറഞ്ഞു.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement