.പവർ കട്ടും വേണ്ടിവരുമോ?
2013 - 14 വർഷത്തിനുശേഷം പവർകട്ട് വേണ്ടി വന്നിട്ടില്ല.
പവർ കട്ട് ഏർപ്പെടുത്തിയാൽ വ്യവസായ സ്ഥാപനങ്ങൾക്ക് ഒരു ദിവസം നിശ്ചിത അളവ് വരെ മാത്രമേ വൈദ്യുതി ഉപയോഗിക്കാൻ പാടുള്ളൂ എന്ന നിബന്ധന വരും. അങ്ങനെ വന്നാൽ നിരവധി വ്യവസായ സ്ഥാപനങ്ങളിൽ ഉത്പാദനം കുറയ്ക്കേണ്ടതായി വരും. ഇത് സ്ഥാപനങ്ങൾ തൊഴിലാളികൾക്ക് ലേ ഓഫ് നൽകേണ്ട സാഹചര്യം സൃഷ്ടിക്കും
മഴ കനിയാത്തത് സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വൈദ്യുതി ഉത്പാദനത്തെ കാര്യമായി ബാധിക്കും. കഴിഞ്ഞ വർഷത്തേക്കാൾ ഡാമുകളിൽ ജലം കുറവ്. പ്രതിദിന വൈദ്യുതി ആവശ്യം 100 ദശലക്ഷം യൂണിറ്റായി ഉയരുന്നു.വരും ദിവസങ്ങളിൽ വീണ്ടും ഉയർന്നേക്കാം. ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയിൽ നിശ്ചിത ശതമാനം നേരത്തെ വായ്പയായി വാങ്ങിയതിൽ തിരിച്ചടവായുണ്ട്.
രാജ്യത്ത് കൽക്കരി ഉത്പാദനം കുറഞ്ഞതാണ് പല സംസ്ഥാനങ്ങളിലും കൂടുതൽ വൈദ്യുതി പ്രതിസന്ധിക്ക് ഇടയാക്കിയിരിക്കുന്നത്. എൽനിനോ പ്രതിഭാസമാകാം കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തേക്കാമെന്ന പ്രതീക്ഷയേയും മങ്ങലേല്പിച്ചിരിക്കുകയാണ്.
രാജ്യത്ത് താപനിലയങ്ങളിലാണ് കൽക്കരി ഉപയോഗിച്ച് വൈദ്യുതി ഉത്പാദനം നടക്കുന്നത്. ഇന്ത്യയിൽ ജാർഖണ്ഡ്, ഛത്തിസ്ഗഡ് എന്നിവിടങ്ങളിലാണ് കൽക്കരി ഖനനം ഏറെയും. എന്നാൽ ഇവിടങ്ങളിൽ കനത്ത മഴ മൂലം ഖനനം കുറഞ്ഞത് പ്രതിസന്ധി വർധിപ്പിച്ചു.
.ഇന്ത്യോനേഷ്യ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും കൽക്കരി ഇറക്കുമതി ചെയ്യുന്നത്. എന്നാൽ ഇവിടങ്ങളിൽ നിന്നുള്ള ഇറക്കുമതി വിലയിൽ 70 ശതമാനത്തിലേറെ വർധനയുണ്ടായി. അതിനാൽ കൽക്കരി ഉത്പാദന ചെലവും വർധിച്ചു. അതിനാൽ വേണ്ടത്ര കൽക്കരി സ്‌റ്റോക്ക് ചെയ്യുന്നതിന് പൊതുമേഖലാ സ്ഥാപനങ്ങൾക്ക് കഴിയാത്ത സാഹചര്യവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു
ലോകത്ത് കൽക്കരി ശേഖരരംഗത്ത് രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഭാരതം കൽക്കരി ശേഖരണ കാര്യത്തിൽ നാലാം സ്ഥാനത്താണ്